

വടകര: ജില്ല ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെ വരാന്തയിലെ സ്റ്റീൽ അഴിക്കുള്ളിൽ ആറു വയസ്സുകാരിയുടെ തല കുടുങ്ങി. മാതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ആശുപത്രി അധികൃതരും മറ്റും കുരുങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സ്റ്റീൽ അഴികൾ മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം അരമണിക്കൂറിലേറെ നേരം നീണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.
സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ പി. വിജിത്ത് കുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ആർ. ദീപക്, സന്തോഷ്, ബിനീഷ്, മനോജ് കിഴക്കേക്കര, അഖിൽ, ജിബിൻ, ജയകൃഷ്ണൻ, അഹമ്മദ് അജ്മൽ, ഹോം ഗാർഡ്സ് രതീഷ്, സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.